പ്രവാസികളുടെ തിരിച്ചുവരവു
എൺപതുകൾ മുതലാണെന്നു തോന്നുന്നു കേരളത്തിൽ നിന്നു ഗൾഫു നാടുകളിലേക്കുള്ള പാലായനം തുടങ്ങിയതു. അന്നു മുതൽ ഇന്നു വരെ കേരളത്തിന്റെ എന്നു മാത്രമല്ല ഇന്ത്യൻ സമ്പത്ത്ഘടനയുടെ തന്നെ വിദേശ നാണയ ശേഖരത്തിന്റെ നല്ലൊരു പങ്കു ഗൽഫു നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഭാവന ആയിരുന്നു. കേരളത്തിനെ ഒരു ഉപഭോക്ത സംസ്ഥാനമാക്കിയതിന്റെ ഉത്തരവാദിത്വം മുഴുവൻ വേണമെങ്കിൽ ഗൽഫു പണത്തിനു മേൽ നമ്മുക്കു ആരോപിക്കാം. പക്ഷെ ഇക്കണ്ട കാലമായിട്ടും, ഈ പണത്തിന്റെ ഒഴുക്കിനു എപ്പോഴെങ്കിലും ഒരു അവസാനം ഉണ്ടാകും എന്നു ആരും ആലോചിച്ചില്ല. എന്നും എപ്പോഴും ഗൽഫു പണം ഉണ്ടാകും എന്ന അഹങ്കാരത്തിൽ ജീവിക്കുകയായിരുന്നു മലയാളി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സൂക്ഷിക്കാനും, അതു ഉല്പാദനപരമായ കാര്യങ്ങൾക്കു വിനിയോഗിക്കാനും നമ്മൾ ഗൾഫുകാർക്കു കഴിഞ്ഞില്ല. അല്ലെങ്കിൽ ഈ പണത്തിനെ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്നു ഇതു വരെ ഭരിച്ച ഒരു ഗവണ്മെന്റും ആലോചിച്ചില്ല.എന്നും ഈ പണം ഇങ്ങനെ ഒഴുകികൊണ്ടിരിക്കും എന്നു കരുതി ഒരു മൂഡസ്വർഗത്തിൽ ആയിരുന്നു നമ്മളിതുവരെ. നമ്മുക്കു ഒരിക്കൽ ഒരടി കിട്ടിയതാണു, കുവൈറ്റ് യുദ്ധത്തിന്റെ രൂപത്തിൽ. പക്ഷെ അതിനു ശേഷവും നമ്മൾ പഠിച്ചില്ല . നമ്...